Thursday, 1 April 2010

എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ രോഗം

എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ രോഗം
ഗില്ലന്‍ബാരി സിന്‍ഡ്രോം

2010 ഏപ്രില്‍ ഇ വ്യാഴാച ഉച്ചയ്ക്കു 12.30 നു കൈരളി ടിവിയില്‍
ഏബ്രഹാം മാത്യു അവതരിപ്പിച്ച കുമ്പസ്സാരം പരിപാടിയില്‍ ഗില്ലന്‍ബാരി
സിന്‍ഡ്രൊം ബാധിച്ചു രക്ഷപെട്ട സംസ്ഥാന എം.എല്‍.ഏ ശ്രീ സി.പി
മുഹമ്മദിനെ
അവതരിപ്പിച്ചിരുന്നു.

Guillain-Barré syndrome ഒരിനം ഓട്ടൊഇമ്മ്യൂണ്‍ രോഗമാണ്.
രോഗപ്രതിരോധത്തിനുള്ള ഇമ്മ്യൂണ്‍ പ്രവര്‍ത്തനം ശരീരത്തിനു തന്നെ ദോഷം
ചെയ്യൂന്ന വിരോധാഭാസത്തിനുദാഹരണമാണീ രോഗം അഥവാ രോഗലക്ഷണകൂട്ടം
(സിണ്ഡ്രോം).കാലുകളില്‍ മരവിപ്പാണ് ആദ്യലക്ഷണം.പിന്നീടു കാലുകള്‍ തളരുന്നു.
പിന്നീട് മരവിപ്പു മുകളിലോട്ടു കയറുന്നു.കൈകാലുകള്‍ നാലും തളരുന്നു.ദേഹം
മുഴുവന്‍ തളരുന്നു.മാരകമായ രോഗം.ശ്വാസോഛാസം ചെയ്യാന്‍ ബുദ്ധിമുട്ടു വരും.
വെന്‍റിലേറ്ററില്‍ കിടത്തി കൃത്രിമശ്വാസോഛാസം നല്‍കിയാലേ രോഗി രക്ഷപെടുകയുള്ളു.
എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ സ്ഥിതിയും അതായിരുന്ന.ഹൃദയമിടിപ്പ് ക്രമം
തെറ്റി വരും.അണുബാധകള്‍ പിടികൂടും.രക്തം കട്ടപിടിക്കാം.രക്തമര്‍ദ്ദം കുറഞ്ഞെന്നും
വരാം.പലരും മരണമടയും.സി.പി മുഹമ്മദിനെ പോലെ വന്‍ കിട ഹോസ്പിറ്റലിലെ
വിദഗ്ദ ചികില്‍സ കിട്ടാന്‍ ഭാഗ്യമുള്ളവര്‍ രക്ഷ പെടാം.ചിലര്‍ രക്ഷപെട്ടാലും ജീവിത
കാലം മുഴുവന്‍ വികലാംഗനായി കഴിയേണ്ടി വരും.
ആര്‍ക്കും പിടിപെടാവുന്ന മാരകരോഗം.ഏതു പ്രായത്തിലും വരാം.ആണ്‍പെണ്‍ വ്യത്യാസമൊന്നും
നോക്കാത്ത രോഗം.വിരളമാണ്.ഒരുലക്ഷം രോഗികളില്‍ ഒരാള്‍ ഈ രോഗം ബാധിച്ച ആളായിരിക്കു.
ശ്വാസകോശരോഗങ്ങള്‍ ഉദരരോഗങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ബാധിച്ച് ഏതാനും ദിവസമോ ആഴ്ചയോ
കഴിഞ്ഞാണ് ഈ രോഗം പിടിപെടുക.ഉത്തേജക കാരണം എന്താണെന്നറിവില്ല.2 ആഴ്ചകൊണ്ട് പൂര്‍ണ്ണമായും
തളരും.
സഹവാസം കൊണ്ടു പകരാത്തരോഗം.എന്തുകൊണ്ടാണു ചിലര്‍ക്കു മാത്രം രോഗം പിടിപെടുന്നതെന്നു
വ്യക്തമല്ല.രോഗകാരണവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

രോഗപ്രതിരോധശെഷി വില്ലനായി വരുന്ന അവസ്ഥ യാണ് autoimmune disease.നേര്‍വുകളെ പൊതിയുന്ന myelin sheath
എന്ന കവചത്തിനു തകരാര്‍ വരുന്ന അവസ്ഥ.തലച്ചോറില്‍ നിന്നും പേശികളിലേക്കു സന്ദേശങ്ങള്‍ (സിഗ്നല്‍സ്) അയക്കാന്‍
സാധ്യമല്ലാതെ വരുന്നു .പേശികളില്‍ നിന്നുള്ള അറിയിപ്പുകള്‍ മസ്തിഷ്കത്തിലും എത്തുകില്ല.വേദന,ചൂട്,തണുപ്പ്
ഇവയൊന്നും തിരിച്ചറിയില്ല.എന്നാല്‍ വേണ്ടാത്ത,അസ്വസ്ഥത ഉളവാക്കുന്ന സിഗ്നലുകള്‍-ഇഴയുന്ന തോന്നല്‍‌- കിട്ടിയെന്നും വരാം.
വൈറല്‍ അഥവ ബാക്ടീരിയല്‍ ബാധകള്‍ നേര്‍വുകളില്‍ വ്യ്തിയാനം വരുത്തുന്നതിനെ തുടര്‍ന്നാണ് ഗില്ലിഅന്‍ ബാരി ലക്ഷണങ്ങള്‍
പ്രകടമാവുക.
ഗില്ലിയന്‍ ബാരി രോഗം എന്നല്ല വ്യവഹരിക്കപ്പെടാറുള്ളത്.സിണ്രോം ( syndrome) എന്നാണ്. എന്നു പറഞ്ഞാല്‍ രോഗി പറയുന്ന
വിഷമതകളുടെയും( സിം പ്റ്റംസ്) ഡോക്ടര്‍ പരിശോധനയിലൂടെ കണ്ടെത്തുന്ന ലക്ഷണ(സൈന്‍സ്)ങ്ങളുടേയും ഒരു സമുച്ചയം.
ലക്ഷണസമുച്ചയം പലപ്പോഴും വ്യത്യസ്തമാകും.അതിനാല്‍ ആരംഭ ദശയില്‍ രോഗനിര്‍ണ്‍നയം എളുപ്പമല്ല.അവസാനം പരിശോധിക്കാന്‍
അവസരം കിട്റ്റിയ ഡോക്ടര്‍ക്കാവും രോഗനിര്‍ണ്ണയം നടത്താനുള്ള ഭാഗ്യം കിട്ടുക.(മന്ത്രവാദിക്കാദ്യം,വൈദ്യനവസാനം എന്ന ചൊല്ല്
ഇവിടെ യാതാര്‍ഥ്യ മാകുന്നു.സി.മുഹമ്മദിന്‍ റെ കാര്യത്തിലും അവസാനം നോക്കിയ ഡോക്ടര്‍ക്കു ക്രഡിറ്റ് കിട്റ്റിയതായി കാണാം.
(പാതിരാത്രിയില്‍ ഒറ്റ നോട്ടത്തില്‍ രോഗനിര്‍ണ്ണയം)


മറ്റു പലരോഗങ്ങളുമായി ഗില്ലിയന്‍ ബാരി തെറ്റിദ്ധരിക്കപ്പെടും.ഗില്ലിഅന്‍ ബാരിയില്‍ കാല്‍മുട്ടിലെ റിപ്ലക്സ് (നീ ജെര്‍ക്ക്)
അപ്രത്യക്ഷമാകും.Nerve Conduction Velocity (NCV)രോഗനിര്‍ണ്‍നയത്തെ സഹായിക്കുംസുഷുമ്നാ ദ്രവത്തില്‍
കൂടുതല്‍ പ്രോട്ടീന്‍ കാണപ്പെടും.അതിനാല്‍ നട്ടെല്ലു തുളച്ചു ദ്രാവകം എടുത്തു പരിശോധിക്കേണ്ടി വരും.

ചികില്‍സ
കൃത്യമായ ചികില്‍സ ഇല്ലാത്ത രോഗമാണ് ഗില്ലന്‍ബാരി.പ്ലാസ്മാഫെറസ്സിസ്,ഇമ്മ്യുണോഗ്ലോബിന്‍ ചികില്‍സ
എന്നിവ പരീക്ഷിച്ചു നോക്കുന്നു.രകതത്തിലെ ശ്വേത ശോണ രക്താണുക്കള്‍ വേര്‍തിരിച്ച് പ്ലാസ്മ ഒഴിവാക്കി
സ്വശരീരത്തിലേക്കു കുത്തിവയ്ക്കുന്ന ചികില്‍സ്യാണ് പ്ലാസ്മാഫെറസ്സിസ്.സ്റ്റീറോയിഡ് ഹോര്‍മോണുകളും
നല്‍കപ്പെടാറുണ്ട്.


Respirator, heart monitor തുടങ്ങിയ യന്ത്രസഹായം വേണ്ടി വരും. ബ്യൂമോണിയാ,ബെഡ്സോര്‍
എന്ന കിടക്കവ്രണങ്ങള്‍ എന്നിവ ബുദ്ധിമുട്ടുണ്ടാക്കും. ദീര്‍ഘകാലത്തെ ഫിസിയൊ തെറാപ്പിയും ആവശ്യമാണ്.

Wednesday, 31 March 2010

കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്

കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്

എരുമേലി ഡവലപ്മെന്‍ട് കമ്മറ്റി മിക്ക ദിവസവും കൂടും.
കെ.വി.എം.എസ്സ് ജനറല്‍ സെക്രട്റ്ററിയുടെ മനസ്സില്‍ കെ.വി.എം എസ്സിനൊരാശുപത്രി
എന്ന ആശയം അക്കലത്താണ് ഉടലെടുക്കുന്നത്.പൈത്രുകസ്വത്തായി എരുമേലിയില്‍
കണ്ണായ സ്ഥലത്ത് പത്തിരുപതേക്കര്‍ സ്ഥലം രാജഗോപാലിനുണ്ടായിരുന്നു.വാവര്‍
പള്ളി യ്ക്കു വേണ്ടി പകുതി സ്ഥലം ദാനമായും പകുതി തുഛമായ വിലയ്ക്കും
നല്‍കിയത് രാജഗോപാലിന്‍റെ മുത്തഛന്‍ പങ്കപ്പാട്ട് ശങ്കരപിള്ള ആയിരുന്നു.
(വഞ്ഞിപ്പുഴ ചീഫിന്‍ റെ കണക്കെഴുത്തുപിള്ള)
അദ്ദേഹത്തിന്‍റെ ഭാര്യ പാപ്പിയമ്മ എന്ന പദ്മിനിയമ്മ ഏളമ്പള്ളി കല്ലൂര്‍
രാമന്‍ പിള്ള സീനിയറിന്‍റെ സഹോദരിയും ചിദംബരം പിള്ളയുടെ മകളും
ആയിരുന്നു.കല്ലൂര്‍ രാമന്‍പിള്ളയുടെ മൂത്തമകള്‍ തങ്കമ്മയുടെ മകനാണ് ഈ
ബ്ലോഗര്‍. രാമന്‍പിള്ളയുടെ സഹോദരിയുടെ മകന്‍ വക്കീല്‍ എസ്.രാമനാഥപിള്ളയുടെ
മകന്‍ ആയിരുന്നു പി.ആര്‍.രാജഗോപാല്‍,പി.ആര്‍.എസ്സ്.പിള്ള(ഫിലിം ഡവലപ്മെന്‍ട്
കോര്‍പ്പറേഷന്‍ എം.ഡി)തുടങ്ങിയവര്‍. രാജഗോപാലിനു എരുമേലിയില്‍ ഹോസ്പിറ്റല്‍
നിര്‍മ്മിക്കാനായിരുന്നു ആഗ്രഹം എങ്കിലും കെ.വി.എം.എസ്സ് സ്ഥാപക ഖജാന്‍ജി കമലാലയം
പി.എന്‍ പിള്ളയ്ക്കു അതു പൊന്‍ കുന്നത്തു തന്നെ വേണം എന്നായിരുന്നു.അവസാനം
പൊന്‍ കുന്നത്തു തന്നെ എന്നു തീരുമാനമായി.പറ്റിയ സ്ഥലം കെ.കെ റോഡ്സൈഡില്‍
ലബ്യമായിരുന്നില്ല.അങ്ങനെയാണ് പ്ന്നാമ്പരംബില്‍ ബങ്ലാവു വക മൂലകുന്നിലുള്ള ചക്കിട്ട
പുരയിടത്തില്‍ കമലാലയം(പരിയാരം) കുട്ടന്‍ പിള്ള എന്ന പി.എന്‍.പിള്ളയുടെ
കണ്ണു പതിയുന്നത്.ബ്രിട്ടനില്‍ സര്‍ജറിയില്‍ ഉപരിപഠനം നടത്തുന്ന ബങ്ലാവിലെ
ഡോ.ബാലനു(ബാലകൃഷ്ണപിള്ളയ്ക്കു)അന്നു നാട്ടിലേക്കു വരാന്‍ പ്ലാനുമില്ലായിരുന്നു.
അതിനാല്‍ അവരുടെ വക സ്ഥലം കെ.വി.എം.എസ്സ് ആശുപത്രിയ്ക്കായി വിലയ്ക്കു
നല്‍കപ്പെട്ടു.ചിറക്കടവിലെ വെള്ളാള സമാജം വക ഫണ്ട് ഉപയോഗിച്ചാണ് ചക്കിട്ട
പുരയിടം വാങ്ങിയത്

സ്മരണകളിരമ്പും എരുമേലി

സ്മരണകളിരമ്പും എരുമേലി
എരുമേലിയിലെ ദേവസ്വം ബോര്‍ഡ് സ്കൂള്‍ മൈതാനം
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നാണറിയപ്പെടുന്നത്.
തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
സ്പോര്‍ട്ട്സ് പ്രേമിയായിരുന്ന ഐ.ജി.ചന്ദ്രശേഖരന്‍
നായരുടെ സ്മരണ നിലനിര്‍ത്തുന്നുവെങ്കില്‍ എരുമേലിയിലെ
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ദേവസ്വം ബോര്‍ഡ് സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ആയിരുന്ന ചന്ദ്രശേഖരന്‍ നായര്‍ സാരിന്‍ റെ
സ്മരണ നിലനിര്‍ത്തുന്നു.നല്ലൊരു സമൂഹ്യപ്രവര്‍ത്തകനും
ഇടതുപക്ഷസഹയാത്രികനുമായിരുന്ന സാര്‍ എരുമേലിയുടെ
വികസനം ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടി.
കെ.വി.എം.എസ്സ് സ്ഥാപക്സെക്രട്ടറി അഡ്വേ.പി.ആര്‍.
രാജഗോപാല്‍,ചെമ്പകത്തിങ്കല്‍ അപ്പച്ചന്‍(ഡൊമനിക്),ചമ്പകത്തിങ്കല്‍
കുഞ്ഞപ്പന്‍(സില്വസ്റ്റര്‍ ഡൊമനിക്), താഴത്തുവീട്ടില്‍ ഹസ്സന്‍
റാവുത്തര്‍,വാഴവേലില്‍ തങ്കപ്പന്‍ നായര്‍ തുടങ്ങിയ സ്ഥലത്തെ
പ്രധാന ദിവ്യന്മാരോടൊപ്പം ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍
ഓഫീസ്സര്‍ എന്ന നിലയില്‍ ഞാനും കണിക്കപ്പെട്ടു.യോഗത്തില്‍
വച്ചു എരുമേലി ഡവലപ്മെന്‍റ സൊസൈറ്റി രൂപീകൃതമായി.
സെയിന്‍ റെ തോമസ് സ്കൂളിലെ പി.ടി.ഏ പ്രസിഡന്‍റ ആയതിനാല്‍
അപ്പച്ചന്‍ പ്രസിഡന്‍റാകാന്‍ വിസമ്മതിച്ചു.അങ്ങനെ ചെമ്പകത്തിങ്കല്‍
കുഞ്ഞപ്പന്‍ ഈ.ഡ്.സി ചെയര്‍മാന്‍ ആയി.ഈ കമ്മറ്റിയാണ്
ചന്ദ്രശേഖരന്‍ നായര്‍ സ്ടേഡിയം പണിതത്. അതിനുള്ള ശ്രമദാനമായി
ഈയുള്ളവനും കുറേ മണ്ണു ചുവന്നു.അകാലത്തില്‍ അന്തരിച്ചു
പോയ സാരിന്‍ റെ സ്മരണ നിലനിര്‍ത്താന്‍ സ്റ്റേഡിയം സഹായിക്കുന്നു.

എരുമേലിയേയും പേട്ടതുള്ളലിനേയും മാര്‍ക്കറ്റ് ചെയ്യാന്‍ ആവിഷകരിച്ച
പരിപാടിയായിരുന്നു ജനയുഗം വാരികയിലെ പരുന്തുപറക്കല്‍ വിവാദം.
പ്രമുഖ യുക്തിവാദിയായിരുന്ന ഇടമറുക് വെല്ലുവിളി ഏറ്റെടുത്തു.
എരുമേലിയെ കുറിച്ചു നിരവധി ലേഖനങ്ങളും രണ്ടു പുസ്തകങ്ങളും
(എന്റെ വകയും ഇടമറുകു വകയും)പുറത്തു വന്നു.ഇടമരുകിന്‍ റെ
സഹായിയായി പരുതു ഡയറി തയാറാകിയാണ് മനോരമയിലെ ജോണ്‍
മുണക്കയം എഴുത്തുകാരനായി മാറിയത്.എരു മേലിയെ കുറിച്ചു
മിക്ക മാ​ധ്യമങ്ങളില്‍ എന്‍ റേയും കാഞ്ഞിരപ്പള്ളിയെ കുറിച്ച്
അഖനിക്കാട് ശങ്കരപ്പിള്ളയുടെയും സചിത്ര ലേഖനങ്ങള്‍ വന്നു.അവ
സമാഹരിച്ചതാണ് എരുമേലിയും ക്ഷേത്രപുരാവൃത്തങ്ങളും(1976)

എരുമേലി സ്മരണകള്‍

എരുമേലി സ്മരണകള്‍
2010 ഫെബ്രുവരി 27 ശനി.ഉച്ചകഴിഞ്ഞു 4 മുതല്‍ 6 വരെ എരുമേലി സീനിയര്‍
സിറ്റിസണ്‍ ക്ലബ്ബിനു വേണ്ടി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.വൈദ്യുതി
ബോര്‍ഡ് ഡപ്യൂട്ടി ചീഫ് എങിനീയര്‍ ആയി റിട്ടയര്‍ ചെയ്ത ശേഷം കുറുവാമൂഴിയില്‍
സ്ഥിരതാമസമാക്കിയ കെ.സി ജോസഫ് ആയിരുന്നു കഷണിച്ചതും കൂട്ടിക്കൊണ്ടു പോകാന്‍
വന്നതും.പൊന്‍ കുന്നം ക്ലബ്ബ് മെംബറും അയല്‍ വാസിയുമായ മുരളീധരന്‍ നായരും
ഒപ്പം ഉണ്ടായിരുന്നു.എരുമേലി ദേവസ്വം സ്കൂളിനു വടക്കുവശത്തെ കുന്നില്‍ റോട്ടറി
ക്ലബ്ബ് വക ഹാളിനു സമീപമുള്ള പെന്‍ഷണേര്‍സ് ഭവനിലായുര്‍ന്നു ക്ലാസ്.ഹാള്‍ നിറഞ്ഞ്
ശ്രോതാക്കല്‍.അവിടെ ചെന്നപ്പോഴാണറിയുക സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ് പ്രസിഡന്‍ ഡ്
പൂര്‍വ്വകാല സുഹൃത്ത് ചെമ്പകത്തിങ്കല്‍ കുഞ്ഞപ്പന്‍ (സില്‍വസ്റ്റര്‍ ഡൊമനിക്ക്) ആണെന്ന്.

ആമുഖപ്രസംഗത്തില്‍ കുഞ്ഞപ്പന്‍ ചിലപഴയ കാര്യങ്ങള്‍ പരാമര്‍ശിച്ചു. എന്‍റെ സ്മരണ
35-38 കൊല്ലം പിന്നോട്ടു പാഞ്ഞു.1972-75 കാലം ഞാനന്നു എരുമേലി പ്രൈമറി ഹെല്‍ത്
സെന്റര്‍ മെഡിക്കല്‍ ഓഫീസ്സര്‍

Tuesday, 30 March 2010

കോട്ടയം മെഡിക്കോസ് 1962

കോട്ടയം മെഡിക്കോസ് 1962
1960 മാര്‍ച്ചില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയ്ക്കു 600 ല്‍
560 മാര്‍ക്കു വാങ്ങി പാസാകുമ്പോള്‍ കുതിരവട്ടം എന്നറിയപ്പെടുന്ന
തീര്‍ത്ഥപാദപുരം എസ്.വി.ആര്‍.വി സ്കൂളിനെ സംബന്ദ്ധിച്ച്
അതൊരു സര്‍വ്വകാലറിക്കാര്‍ഡ് മാര്‍ക്കായിരുന്നു.പിന്നെയും 25
കൊല്ലം കഴിഞ്ഞ് സിലബസ് മാറ്റം വന്നപ്പോഴായിരുന്നു ആ റിക്കാര്‍ഡ്
ഭേദിക്കപ്പെട്ടത്.പ്രീ ഡിഗ്രിയ്ക്കു കോട്ടയം സി.എം.എസ്സ് കോളേജില്‍
ചേര്‍ന്നപ്പോള്‍ അതിലും ഉയര്‍ന്ന മാര്‍ക്കു(512) വാങ്ങിയ രണ്ടു
പട്ടര്‍ കുട്ടികള്‍ മാത്രമാണ്‍ഊണ്ടായിരുന്നത്.ബാലസുബ്രമണ്യവും ശങ്കര
നാരായണനും. പ്രീഡിഗ്രിയ്ക്കും മോശമല്ലാത്ത മാര്‍ക്കു കിട്ടി.അക്കാലത്ത്
പ്രൊഫഷണല്‍ കോര്‍സുകള്‍ക്കു എന്‍ ട്രന്‍സ് വേണ്ട,വെറുതെ അപേക്ഷിച്ചാല്‍
മതി.എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടി.ഹരിഹരന്‍.
ജോര്‍ഗ് ജോസഫ് എന്നിവര്‍ക്കും മെഡിസിനു കിട്ടി.കോരുളയ്ക്കു വെല്ലൂരും.
പില്‍ക്കാലത്ത് ഐ.ഏ.എസ്സ് നേടിയ ബാബു പോള്‍ അന്നു തിരുവനന്തപുരം
എഞ്ചിനീയറിംഗ് കോളേജില്‍ അവസാനവര്‍ഷം.അനുമോദിച്ചുകൊണ്ടും
ചെയര്‍മാന്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന തനിക്ക് വോട്ടുചെയ്യണമെന്നും
കാണിച്ചു കത്തയച്ചു. പടിക്കമണ്ണില്‍ പി.വി.ജോര്‍ജ്,മൂക്കിലിക്കാട്ടു മീനാക്ഷി
അമ്മ എന്നു രണ്ടു പേര്‍ അതിനു മുമ്പു തന്നെ കാനത്തു നിന്നും മെഡിസിന്‍
അഡ്മിഷന്‍ നേടിയിരുന്നു(തിരുവനന്തപുരത്ത്) ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി
വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍ കേരളത്തിലെ ആദ്യ മേഡിക്കല്‍
കോളേജ് കോട്ടയത്തു തന്നെ തുടങ്ങിയ സമയം.അവിടെ രണ്ടാം ബാച്ചിലെ 50
പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയില്‍ നിന്നും
കാഞ്ഞിരപ്പള്ളി കടമപ്പുഴ തോമസ് മാത്യൂപുല്‍പ്പേല്‍ മേരിദാസ് സെബാസ്റ്റ്യന്‍
പൊന്‍കുന്ന വീട്ടുവേലികുന്നേല്‍ വി.ജെ.ആന്‍റണി,ചാപ്പമറ്റം രാധാമണി, പൂവരണി
കൃഷ്ണവിലാസം രാമകൃഷ്ണന്‍ പാലാ രാമചന്ദ്രന്‍ നായര്‍,മൂലേടം പി.എസ്സ് .രാമചന്ദ്രന്‍
ചങ്ങനാശ്ശേരി അത്തിലപ്പാ റാവുത്തര്‍,വൈക്കം വിലാസിനി എന്നിവര്‍ക്കും അഡ്മിഷന്‍ കിട്ടി.
മിക്കവരും ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ തന്നെ ഒരു വര്‍ഷം പ്രീ-മെഡിക്കല്‍
കോര്‍സ് പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ 1962(രണ്ടാം) ബാച്ചില്‍ ചേന്നു.

മൂന്നാം വര്‍ഷം പതോളജിയിലെ താല്‍ക്കാലിക ട്യൂട്ടര്‍ ആയിരുന്നു ഡോ.കെ.ആര്‍.വാര്യര്‍
(പില്‍ക്കാലത്തെ എറണകുളം ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകന്‍